സുരക്ഷയില്ലാതെ കോഴിക്കോട് ബീച്ച്

കോഴിക്കോട്: മലബാറിലെ വിവിധ ജില്ലകളിൽ നിന്നായി ദിവസേന ആയിരങ്ങളെത്തുന്ന കോഴിക്കോട് കടലോരത്ത് ഒരു വിധ സുരക്ഷയുമില്ല. വിലക്കുകൾ ലംഘിച്ച് കടലിലിറങ്ങുന്നവരുടെ എണ്ണമാണെങ്കിൽ അനുദിനം കൂടിവരുകയാണ്. കടലിലിറങ്ങുന്ന കുട്ടികൾ അടക്കമുള്ള പലരും ഭാഗ്യംകൊണ്ടാണ് തിരയിൽപെട്ട് ആഴത്തിലേക്ക് ഒഴുകിപ്പോകാതെ രക്ഷപ്പെടുന്നത്.രണ്ട് കിലോമീറ്ററോളം നീളമുള്ള കടൽ തീരത്ത് സുരക്ഷക്കുള്ളത് കേവലം ആറ് ലൈഫ് ഗാർഡുമാർ മാത്രമാണ്. ഒരാൾ മെഡിക്കൽ അവധിയിലാണ്. അവശേഷിച്ച അഞ്ചുപേരാണ് രാവിലെ എട്ടുമുതൽ വൈകീട്ട് എട്ടുവരെ ഡ്യൂട്ടിയിലുണ്ടാവുക. ഇവർക്കാണെങ്കിൽ ആവശ്യത്തിന് സുരക്ഷ ഉപകരണങ്ങൾ പോലുമില്ല. രണ്ടുവർഷം മുമ്പ് വാങ്ങി നൽകിയ റെസ്ക്യു ട്യൂബും മറ്റുമാണ് ഉള്ളത്. അവയാണെങ്കിൽ ഉപയോഗശൂന്യമായ അവസ്ഥയിലുമാണ്. പുതിയ റെസ്ക്യു ട്യൂബ്, ലൈഫ് ജാക്കറ്റ്, നിരീക്ഷണ കാമറ, ലൈറ്റ്, വാക്കിടോക്കി അടക്കമുള്ളവ വാങ്ങി നൽകണമെന്ന ആവശ്യം ടൂറിസം വകുപ്പ് ഇതുവരെ പരിഗണിച്ചിട്ടുമില്ല. പൊരിവെയിലത്തുൾപ്പെടെ സേവനം അനുഷ്ഠിക്കുന്ന ഇവർക്ക് വിശ്രമിക്കാൻ ഒരു ടെന്റ് പോലും ഇല്ല.അവധി ദിവസങ്ങളിലും മറ്റും പതിനായിരക്കണക്കിന് ആളുകളാണ് സായാഹ്നം ആസ്വദിക്കാൻ എത്തുന്നത്. പലരും പിച്ചവെച്ചുതുടങ്ങിയ കുഞ്ഞുങ്ങളെ പോലും കടലിലിറക്കുന്നത് പതിവാണ്. ലൈഫ് ഗാർഡുമാർ അടക്കമുള്ളവർ വിലക്കിയാൽ പോലും കുടുംബങ്ങൾ അത് അംഗീകരിക്കാതെ കുട്ടികളെ കടലിലിറക്കി സെൽഫിയെടുക്കുകയാണ്. രക്ഷിതാക്കൾ പരസ്പരം സംസാരത്തിലാകുമ്പോൾ കുട്ടികൾ തിരയിൽപെടാനടക്കം ഇടയുണ്ട് എന്ന് പറഞ്ഞാൽ പോലും പലരും ജാഗ്രത പാലിക്കുന്നില്ല എന്നാണ് ലൈഫ് ഗാർ