
തിരുവമ്പാടി: കഴിഞ്ഞ ദിവസം പെയ്ത കനത്ത വേനൽ മഴയെത്തുടർന്ന് നെല്ലാനിച്ചാൽ- ആനക്കല്ലുപടി റോഡിന്റെ ഒരു ഭാഗം അപകടകരമാംവിധം കിടങ്ങായി മാറി.ജൽ ജീവൻ പദ്ധതിക്കു വേണ്ടി ആഴത്തിൽ നിർമ്മിച്ച കാനകൾ വേണ്ടതുപോലെ മൂടാത്തതു മൂലം ആ ഭാഗത്തു കൂടി വെള്ളം കുത്തിയൊഴുകി ഏതാണ്ട് ഇരുപതു മീറ്റർ നീളത്തിൽ ഗർത്തം രൂപപ്പെട്ടിരിക്കുകയാണ്.
നിരവധിയാളുകൾ ഉപയോഗിക്കുന്ന റോഡ് എത്രയും പെട്ടെന്ന് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.കഴിഞ്ഞ വർഷം റീ ടാർ ചെയ്ത റോഡാണ് ഇപ്പോൾ തകർന്നത്.ജൽ ജീവൻ മിഷന്റെ ഉത്തരവാദിത്വമില്ലാത്ത പ്രവൃത്തികളെക്കുറിച്ച് പല കോണുകളിൽ നിന്ന് ആക്ഷേപം ഉയർന്നു കഴിഞ്ഞു.



