
കോഴിക്കോട് : കോഴിക്കോട് ആർ.ടി.ഒ. പി.ആർ. സുമേഷിന്റെ പേരിൽ പ്രചരിക്കുന്ന വ്യാജസന്ദേശവുമായി ബന്ധപ്പെട്ടുള്ള പരാതിയിൽ കോഴിക്കോട് സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു. സ്റ്റാൻഡിൽ കിടക്കുന്ന ഓട്ടോറിക്ഷകൾ ട്രിപ്പ് വിളിക്കാൻ വരുന്നവരോട് വരാൻപറ്റില്ലെന്ന് പറഞ്ഞാൽ 7,500 രൂപ പിഴ മോട്ടോർവാഹനവകുപ്പ് ഈടാക്കുമെന്നാണ് സന്ദേശം. പരാതിനൽകാനായി കോഴിക്കോട് ആർ.ടി.ഒ.യുടെ നമ്പറും നൽകിയിട്ടുണ്ട്. എന്നാൽ, ഇത് വ്യാജസന്ദേശമാണെന്ന് കോഴിക്കോട് ആർ.ടി.ഒ. പറഞ്ഞു. എന്നാൽ, ആർ.ടി.ഒ.യുടെ ഫോണിലേക്ക് പരാതികൾ വരുന്നുണ്ട്.



