KOODARANCHILOCAL NEWSNews

കാട്ടുപന്നി ആക്രമണം: കൂടരഞ്ഞിയിൽ കാൽനടയാത്രികക്ക് പരിക്ക്

തിരുവമ്പാടി: ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും കാട്ടുപന്നി ആക്രമണം. കൂടരഞ്ഞി കൽപ്പിനിയിൽ കാട്ടുപന്നി ആക്രമണത്തിൽ കാൽനട യാത്രികയായ യുവതിക്ക് പരിക്കേറ്റു. കൽപ്പിനി പുറക്കാട്ട് ബിൻസിറോയിയെയാണ് കാട്ടുപന്നി ഇടിച്ചിട്ടത്. നിലത്ത് വീണാണ് ഇവർക്ക് കൈക്ക് പരിക്കേറ്റത്.

തിരുവമ്പാടിയിൽ ജോലിക്ക് പോകാനായി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് നടന്ന് പോകവെയാണ് കാട്ടുപന്നി ആക്രമിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയ ഇവർ ആശുപത്രി വിട്ടു. വനംവകുപ്പ് പുലി സാന്നിധ്യം സ്ഥിരികരിച്ച പെരുമ്പൂള കൂരിയോട് മേഖലയോട് ചേർന്ന പ്രദേശമാണ് കൽപ്പിനി. തിരുവമ്പാടി മറിയപ്പുറത്തും കാട്ടുപന്നി കർഷകരെ ആക്രമിക്കാൻ ശ്രമിച്ചു. മറിയപ്പുറം അടുക്കത്തിൽ സുലൈഖയാണ് പന്നിയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com