News

ഉത്തരമേഖല ജലോത്സവം; ആവേശപ്പോരിന് പുത്തൻ തോണികൾ, മത്സരം 12ന്

കീഴുപറമ്പ്.ഇരുപത്തിയൊന്നാമത് ഉത്തര മേഖല ജലോത്സവത്തിനുള്ള തോണി നിർമ്മാണം അവസാനഘട്ടത്തിൽ. വാശിയേറിയ ജലോത്സവത്തിന് നീറ്റിലിറക്കാൻ മൂന്ന് പുത്തൻ തോണികളാണ് ചാലിയാറിന്റെ തീരത്ത് നിർമാണം പുരോഗമിക്കുന്നത്. കീഴുപറമ്പ് സി.എച്ച് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ചാലിയാർ പുഴയിലെ എടശേരി കടവിൽ എല്ലാ വർഷവും ഉത്തരമേഖല ജലോത്സവം സംഘടിപ്പിക്കുന്നത്. ഈ വർഷം ഫെബ്രവരി 12നാണ് ജലോത്സവം.

വാശിയേറിയ പോരാട്ടത്തിൽ അരീക്കോടും പരിസരപ്രദേശങ്ങളിലുമുള്ള ഇരുപതോളം ടീമുകളാണ് ജലോത്സവത്തിൽ പങ്കെടുക്കുന്നത്. എല്ലാ ടീമുകൾക്കും വ്യത്യസ്ത തരത്തിലുള്ള തോണികളാണ് ഉണ്ടാവുക. എന്നാൽ ഇത് പലപ്പോഴും വിധി നിർണയത്തിന് ബുദ്ധിമുട്ടുകൾ ഉണ്ടാകും. അതിനു പരിഹാരം കണ്ടെത്തുന്നു വേണ്ടിയാണ് ഇത്തരത്തിൽ സംഘാടകർ തന്നെ പുതിയ തോണികൾ നിർമ്മിക്കുന്നത്. നിലവിൽ ജലോത്സവത്തിനുള്ള തോണികളുടെ നിർമാണം അവസാനഘട്ട മിനുക്ക് പണികൾ പുരോഗമിക്കുകയാണ്.

ചാലിയാറിന്റെ തീരത്ത് നിന്ന് പ്രത്യേകം ശേഖരിച്ച മഹാഗണി തടികൾ ഉപയോഗിച്ചാണ് മൂന്ന് തോണികളും നിർമ്മിക്കുന്നത്. കീഴുപറമ്പ് സ്വദേശിയായ മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലാണ് തോണികളുടെ നിർമ്മാണം. കഴിഞ്ഞ അഞ്ചുവർഷവും ഇദ്ദേഹം തന്നെയാണ് ജലോത്സവത്തിനുള്ള തോണികൾ നിർമ്മിച്ചതെന്ന് സംഘാടകർ പറഞ്ഞു. ഏകദേശം ഒന്നരലക്ഷം രൂപയാണ് ഒരു തോണിക്ക് വിലവരുന്നത്.

മൂന്നു തോണിക്ക് ഏകദേശം 5 ലക്ഷത്തോളം രൂപ നിർമ്മാണ ചിലവ് വരും. ഒരേ അളവിലാണ് മൂന്നു തോണികളും നിർമ്മിച്ചിരിക്കുന്നതെന്ന് നിർമ്മാണത്തിന് നേതൃത്വം നൽകിയ ആശാരി മുഹമ്മദ് കുട്ടി പറഞ്ഞു. 38 അടി നീളത്തിലും 25 ഇഞ്ചു വീതിയിലാണ് തോണികളുടെ നിർമ്മാണം. ഇത്തവണ വളരെ വേഗത്തിൽ തന്നെ തോണികളുടെ നിർമ്മാണം പൂർത്തിയാക്കാൻ കഴിഞ്ഞു. എല്ലാവർഷവും ജലോത്സവത്തിന്റെ ഭാഗമായി ഈ തോണികൾ നിർമ്മിക്കാൻ സാധിക്കുന്നതിലും വളരെയധികം സന്തോഷമുണ്ടെന്നും ആശാരി മുഹമ്മദ് കുട്ടി പറഞ്ഞു. നിലവിൽ വൈകാതെ തന്നെ മൂന്നു തോണികളും ഉത്സവ രീതിയിൽ ആർപ്പുവിളിച്ച് ചാലിയാറിൽ ഇറക്കാനുള്ള ഒരുക്കത്തിലാണ് സിഎച്ച് ക്ലബ്ബിൻറെ ഭാരവാഹികൾ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com