LOCAL NEWS

കളിച്ചും ചിരിച്ചും സൊറ പറഞ്ഞും വയോജനങ്ങളുടെ “സൊറക്കൂട്ടം’

മുക്കം: മനസ് തുറന്നു കുശലം പറയാനും ആഹ്ലാദിക്കാനും സാഹചര്യമില്ലാത്തവർ, പലരും പുറം ലോകം തന്നെ അന്യമായവർ, അവർക്കൊക്കെ ജീവിതത്തിന്‍റെ ഈ സായാഹ്ന കാലത്ത് വീണു കിട്ടിയ അവസരമായി കൊടിയത്തൂർ പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തിൽ നടന്ന സൊറക്കൂട്ടം.ഒരു പകൽ നീണ്ടു നിന്ന സംഗമം കളിച്ചും ചിരിച്ചും പാട്ടു പാടിയും അവർ ആഘോഷമാക്കുകയായിരുന്നു. സൊറക്കൂട്ടം എന്ന പേരിൽ ചെറുവാടി നുസ്രത്തുദ്ദീൻ മദ്രസയിൽ നടന്ന സംഗമം പഞ്ചായത്ത് പ്രസിഡന്‍റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബാബു പുലുങ്കുന്നത്ത് അധ്യക്ഷത വഹിച്ച പരിപാടിയിൽ വൈസ് പ്രസിഡന്‍റ് ഫസൽ കൊടിയത്തൂർ, ചെയർപേഴ്സൺമാരായ മറിയം കുട്ടിഹാസൻ, ആയിഷ ചേലപ്പുറത്ത്, വാർഡ് മെമ്പർ മജീദ് റിഹ്‌ല, വി. ഷംലുലത്ത്, രതീഷ് കളക്കുടി കുന്നത്ത്, ടി.കെ. അബൂബക്കർ, കെ.ജി. സീനത്ത് തുടങ്ങിയവർ പ്രസംഗിച്ചു.അങ്കണവാടി ടീച്ചർമാരും ഭാഗമായി. 300 ഓളം വയോജനങ്ങൾ സംബന്ധിച്ചു. പരിപാടിയിൽ നിസാം കാരശേരിയുടെ മോട്ടിവേഷൻ ക്ലാസും ആരോഗ്യപരിശോധനയും വയോജനങ്ങളുടെ കലാപരിപാടികളും നടന്നു. വയോജന സംഗമത്തിൽ വന്ന എല്ലാവർക്കും സമ്മാനങ്ങളും നൽകി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com