കേരള ബജറ്റ്: തിരുവമ്പാടി മണ്ഡലത്തിൽ 13.5 കോടിയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി

തിരുവമ്പാടി :2026- 27 സാമ്പത്തിക വർഷത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനക്ഷേമ ബജറ്റിൽ തിരുവമ്പാടിയെ ചേർത്തുപിടിച്ച് സർക്കാർ. 4 പ്രവർത്തികൾക്കായി 13.5 കോടി രൂപ ബജറ്റിൽ അനുവദിച്ചു. അഗസ്ത്യൻമുഴി, മണാശേരി ജംഗ്ഷനുകളുടെ വികസനത്തിന് 5 കോടി ,കാരശ്ശേരി പഞ്ചായത്ത് സ്റ്റേഡിയത്തിന് 2 കോടി,ഈങ്ങാപ്പുഴ — കക്കാട്- പയോണ റോഡിന് 4 കോടി, REC – മുത്തേരി റോഡിന് 2.5 കോടി, എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
ശുപാർശ ചെയ്ത പ്രവൃത്തികൾ
വാലില്ലാപ്പുഴ- തോട്ടുമുക്കം റോഡ് -4 കോടി ,കൂടരഞ്ഞി- മാങ്കയം മരഞ്ചാട്ടി റോഡ്- 6 കോടി, കാരശ്ശേരി – കറുത്തപറമ്പ് -പി കെ ആലിക്കുട്ടി മാസ്റ്റർ സ്മാരക റോഡ്- 4 കോടി, നെല്ലിപ്പൊയിൽ- മുണ്ടൂർ – കണ്ടപ്പൻചാൽ റോഡ് – 8 കോടി,നെല്ലിക്കാപറമ്പ്- കാരക്കുറ്റി റോഡ് – 2 കോടി, അടിവാരം-നൂറാംതോട് റോഡ് – 8 കോടി , എലോക്കര പാലം – 4 കോടി, പാലാഴി പാലം- 4 കോടി, നെടിയിരിപ്പ് പാലം – 3 കോടി, കണ്ണപ്പൻകുണ്ട് പാലം – 3 കോടി, ചീപ്പാൻകുഴി പാലം – 3 കോടി താഴെ കൂടരഞ്ഞി – വല്ലത്തായിപാറ റോഡ് – 4 കോടി, അരീക്കോട് – തോട്ടുമുക്കം – പനമ്പിലാവ് – പീടികപ്പാറ റോഡ് – 10 കോടി , ഫാത്തിമ എസ്റ്റേറ്റ്- തോട്ടുമുക്കം റോഡ് – 8 കോടി, തിരുവമ്പാടി കെഎസ്ആർടിസി റോഡ് – 5 കോടി , പൂവാറൻ തോട്- ചാലിയാർ – നിലമ്പൂർ റോഡ് – 10 കോടി
എല്ലാ പ്രവർത്തികൾക്കും ഭരണാനുമതി ലഭ്യമാക്കി ടെൻഡർ ചെയ്തു വേഗത്തിൽ പ്രവർത്തി ആരംഭിക്കുമെന്ന് തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ് പറഞ്ഞു.



