
ശാഫിയുടെ പിതാവ് അഹമ്മദ് കുട്ടി, സഹോദരൻ നൗഫലും
താമരശ്ശേരി: താരശ്ശേരി പരപ്പൻ പൊയിലിൽ നിന്നും തട്ടികൊണ്ട് പോയ മുഹമ്മദ് ഷാഫിയുടെ കഴിഞ ദിവസം പുറത്ത് വന്ന വീഡിയോയിൽ പറയുന്ന കാര്യങ്ങൾ തോക്കിൻ മുനയിൽ പറയിപ്പിക്കുന്നതെന്ന് സഹോദരൻ നൗഫൽ, പിതാവ് അഹമ്മദ് കുട്ടിയും.ഷാഫിയുമായി യാതൊരു പ്രശ്നങ്ങളുമില്ല, തട്ടികൊണ്ടു പോയ അന്നു മുതൽ പ്രതികളെ കണ്ടെത്തുന്നതിനായി ശ്രമിക്കുകയാണ്, തൻ്റെ കുടുംബം ഒന്നടങ്കം ഷാഫിയുടെ വീട്ടിലാണ്.
ഞാൻ എങ്ങാട്ടും പോയിട്ടില്ല കൂടാതെ വീഡിയോയിൽ പറഞ്ഞത് പോലെ സ്വർണം കടത്താൻ ഷാഫി കഴിഞ്ഞ 12 വർഷത്തിനിടക്ക് സൗദി അറേബ്യയിൽ പോയിട്ടില്ല, ഇക്കാര്യം പാസ്പോർട്ട് പരിശോധിച്ചാൽ ബോധ്യമാവും.ഷാഫിയെ പോലെ നൗഫലിനും മൂന്ന് പെൺമക്കൾ ആണെന്നും, സ്വത്ത് കൈക്കലാക്കാൻ നൗഫലാണ് തട്ടികൊണ്ട് പോകൽ ആസൂത്രണം ചെയ്തതെന്ന പ്രചരണം കുടുംബ കലഹം ഉണ്ടാക്കാൻ വേണ്ടി പറയിപ്പിച്ചതാണെന്നും, സ്വർണത്തിൻ്റെ പേര് പറയുന്നത് അന്വേഷണം വഴി തെറ്റിക്കാൻ വേണ്ടിയുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്നും പിതാവ് അഹമ്മദ് കുട്ടി പറഞ്ഞു.യഥാർത്ഥ പ്രതികളിലേക്ക് പോലീസ് എത്തി ചേർന്നതായും, അന്വേഷണം ശരിയായ ദിശയിലാണെന്നും അടുത്ത ദിവസങ്ങളിൽ തന്നെ പ്രതികൾ പിടിയിലാവുമെന്ന വിവരമാണ് തങ്ങൾക്ക് ലഭിച്ചെതെന്നും നൗഫൽ പറഞ്ഞു.
റിപ്പോർട്ട് : മജീദ് താമരശ്ശേരി



