തിരുവമ്പാടി മണ്ഡലത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യം;
ജനപ്രതിനിധികളുമായി നേരിട്ടുള്ള ആശയവിനിമയത്തിന് എം എൽ എ യുടെ ‘ജനമിത്രം’ പദ്ധതിക്ക് തുടക്കം

തിരുവമ്പാടി: മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ താഴെത്തട്ടിലെത്തിക്കുകയും ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കണ്ടെത്തുകയും ലക്ഷ്യമിട്ട് തിരുവമ്പാടി എംഎൽഎ സി. കെ. കാസിമിൻ്റെ ‘ജനമിത്രം’ ജനപ്രതിനിധി സംഗമങ്ങൾക്ക് തുടക്കമായി. ‘നേരിൽ കേൾക്കാം, ഒന്നിച്ച് മുന്നേറാം’ എന്ന സന്ദേശമുയർത്തിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ വാർഡ് തലം മുതലുള്ള ജനപ്രതിനിധികൾ പങ്കെടുത്ത സംഗമത്തിൽ ഓരോരുത്തരും തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കുകയും അപ്പപ്പോൾ പരിഹാരം കാണേണ്ടതിന് യോഗത്തിൽ വെച്ച് തന്നെ പരിഹാരം കാണുകയും ചെയ്തു. ബാക്കിയുള്ളവക്ക് ആവശ്യമായ ഇs പെടലുകൾ നടത്തി പരിഹാരം കണ്ടെത്താൻ
ശ്രമിക്കുമെന്നും എം എൽ എ അറിയിച്ചു. ജനപ്രതിനിധികൾക്ക് പുറമെ പഞ്ചായത്ത് സെക്രട്ടറിമാർ, മറ്റ് ഉദ്യോഗസ്ഥർ, കുടുംബശ്രീ സി.ഡി.എസ് പ്രസിഡൻ്റുമാർ എന്നിവരും പങ്കെടുത്തു. പദ്ധതിക്ക് തുടർ പ്രവർത്തനമുണ്ടാവുമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഗ്രാമസഭകൾ പൂർത്തിയാവുന്നതോടെ വീണ്ടും ഒന്നിച്ചിരുന്ന് വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും സി.കെ കാസിം എം എൽ എ അറിയിച്ചു.
ആദ്യ ദിവസം രാവിലെ പുതുപ്പാടി ഗ്രാമപഞ്ചായത്തിൽ നിന്നാരംഭിച്ച് കോടഞ്ചേരി , തിരുവമ്പാടി എന്നിവിടങ്ങളിൽ സന്ദർശിച്ച് കൂടരഞ്ഞിയിൽ സമാപിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസ്,
2 മണിക്ക്കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്,
വൈകീട്ട് 3.30ന് മുക്കം നഗരസഭ എന്നിവിടങ്ങളിൽ പരിപാടി നടക്കും.
ഓരോ പ്രദേശവും നേരിടുന്ന വികസന-അടിസ്ഥാനസൗകര്യ പ്രശ്നങ്ങൾ വിലയിരുത്തുകയും പരിഹാര നടപടികൾക്ക് രൂപം നൽകുകയും ചെയ്യുന്നതാണ് പരിപാടിയുടെ ലക്ഷ്യം. വാർഡ് തലത്തിൽ ഉയരുന്ന വിഷയങ്ങൾ ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയിൽപ്പെടുത്തി സമയബന്ധിതമായി പരിഹരിക്കുന്നതിനുള്ള പ്രവർത്തനരീതിക്കും യോഗങ്ങളിൽ രൂപം നൽകി.
മണ്ഡലത്തിലെ വികസന പദ്ധതികളുടെ പുരോഗതി, പൂർത്തിയാകാതെ കിടക്കുന്ന പ്രവൃത്തികൾ, കുടിവെള്ളം, റോഡുകൾ, വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങി വിവിധ മേഖലകളിലെ ആവശ്യങ്ങൾ ജനപ്രതിനിധികളിൽ നിന്ന് നേരിട്ട് കേട്ട് തുടർനടപടികൾക്ക് മുൻഗണന നിശ്ചയിക്കാനാണ് എംഎൽഎയുടെ തീരുമാനം.
ജനപ്രതിനിധികളുമായി നേരിട്ടുള്ള ആശയവിനിമയത്തിലൂടെ ഭരണ-വികസന- ക്ഷേമ പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗവും കാര്യക്ഷമതയും കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എം എൽ എ



