വെടി വയ്ക്കുന്ന കാട്ടുപന്നിയുടെ ശരീരം ലേലം ചെയ്യാൻ നടപടി സ്വീകരിക്കണം : കർഷക സംഘം

തിരുവമ്പാടി :കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടവച്ചുകൊന്നാൽ, ശരീരം ലേലം ചെയ്ത്, പണം സർക്കാർ ഖജനാവിൽ അടയ്ക്കാൻ നടപടി സ്വീകരിക്കണമെന്ന് കർഷക സംഘം കൂമ്പാറ മേഖലാ കൺവൻഷൻ ആവശ്യപ്പെട്ടു.
അമ്പതിനായിരം മുതൽ ഒന്നര ലക്ഷം രൂപ വരെ, ലേലം ചെയ്താൽ ലഭിക്കുന്ന പന്നിയെ- ഇപ്പോൾ ആർക്കും ഉപകാരമില്ലാതെ നശിപ്പിക്കുകയാണ്.ചില സർക്കാർ ഉദ്യോഗസ്ഥന്മാരുടെ കാഴ്ച്ചപ്പാടില്ലാത്തതാണ് ഇതിന് കാരണം. സർക്കാറുകൾ അടിയന്തിരമായി വിഷയത്തിൽ ഇടപെടണം.യോഗം കർഷക സംഘം ഏരിയാ സെക്രട്ടറി ജോളി ജോസഫ് ഉദ്ഘാടനം ചെയ്തു.ലിന്റൊ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു, ഒ.എ. സോമൻ പ്രസംഗിച്ചു.ഒ.എ സോമൻ സെക്രട്ടറിയായും മാത്യൂ പുളിമൂട്ടിൽ പ്രസിഡന്റായും മേഖലാ കമ്മിറ്റി രൂപീകരിച്ചു.



