
കേരളത്തെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊല നെറ്റ് ഫ്ളിക്സ് ഡോക്യുമെന്ററിയായി റിലീസ് ചെയ്യുന്നു. ‘കറി ആൻഡ് സയനൈഡ് ദ ജോളി ജോസഫ് കേസ്’ എന്നാണ് പേര്. ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്തിറങ്ങി. ഡോക്യുമെന്ററി ഡിസംബർ 22-ന് റിലീസ് ചെയ്യും. ജോളി ജോസഫിന്റെ ജീവിതം ആസ്പദമാക്കിയാണ് ഡോക്യുമെന്ററി. ക്രിസ്റ്റൊ ടോമിയാണ് സംവിധായകൻ.ആറുകൊലപാതകങ്ങൾ ആസൂത്രണംചെയ്തു നടപ്പാക്കിയത് ജോളിയാണെന്നാണ് പ്രോസിക്യൂഷൻ കേസ്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് ഡോക്യുമെന്ററിയുണ്ടാവുക.പോലീസ്, അഭിഭാഷകർ, ജോളിയുടെ മകൻ, കുടുംബാംഗങ്ങൾ തുടങ്ങിയവർ ഡോക്യുമെന്ററിയുടെ ഭാഗമാകും. 2019-ലാണ് നാടിനെ നടുക്കിയ കൊലപാതകങ്ങളുടെ കഥ പുറംലോകമറിയുന്നത്. 2002മുതൽ 2016വരെയുള്ള കാലയളവിലാണ് ഒരു കുടുംബത്തിലെ ആറുപേർ മരിച്ചത്



