
കോടഞ്ചേരി: നാരങ്ങാത്തോട് പതംങ്കയത്ത് കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയായ 18 വയസ്സുള്ള വിദ്യാർത്ഥിയാണ് കുളിക്കുന്നതിനിടയിൽ മുങ്ങിമരിച്ചത്. നാട്ടുകാരും പോലീസും മുക്കത്തുനിന്ന് എത്തിയ ഫയർഫോഴ്സും ചേർന്നു നടത്തിയ തിരച്ചിലിൽ ചേർന്നു നടത്തിയ തിരച്ചിലിൽ മൃതദേഹം ലഭിച്ചു.
കോഴിക്കോട് ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം ഈ പുഴയിൽ ഇറങ്ങുന്നത് നിരോധിച്ചിട്ടുള്ളതാണ് മുന്നറിയിപ്പുകൾ അവഗണിച്ച് തിരുവമ്പാടി പഞ്ചായത്തിന്റെ ഭാഗത്തു കൂടിയാണ് സംഘം എത്തിച്ചേർന്നത്. കോടഞ്ചേരി പഞ്ചായത്തിന്റെ ഭാഗത്ത് പതങ്കയത്തേക്കുള്ള വഴി അടയ്ക്കുകയും പോലീസിന്റെ കാവൽ ഏർപ്പെടുത്തിയും ചെയ്തിട്ടുണ്ട്.



